×

ഇടുക്കിയിലെ ഡിസിസി പ്രസിഡന്റിനൊപ്പം ഇനി വേദി പങ്കിടില്ല: ലീഗ്

തൊടുപുഴ: ഇടുക്കിയിലെ കോണ്‍ഗ്രസ് – ലീഗ് തമ്മിലടിയില്‍ നയം വ്യക്തമാക്കി മുസ്ലീം ലീഗ്. പ്രശ്‌നങ്ങള്‍ വഷളാക്കിയ ഡിസിസി പ്രസിഡന്റിനൊപ്പം ഇനി വേദി പങ്കിടില്ലെന്നാണ് ലീഗ് നിലപാട്.

അതേസമയം യുഡിഎഫുമായി സഹകരിച്ച്‌ മുന്നോട്ടുപോകുമെന്നും കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.

അനുകൂല സാഹചര്യമുണ്ടാക്കിയിട്ടും തൊടുപുഴ നഗരസഭ ഭരണം കൈവിട്ടതോടെയാണ് കോണ്‍ഗ്ര് – ലീഗ് ഭിന്നത പരസ്യ പോരിലെത്തിയത്. നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്തതോടെ, ലീഗിനകത്തും തര്‍ക്കം മുറുകി. ഏറ്റവുമൊടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ചേര്‍ന്ന ജില്ല നേതൃയോഗത്തിലാണ് താത്ക്കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. യുഡിഎഫുമായി തുടര്‍ന്ന് സഹകരിക്കുമെന്ന് ആവര്‍ത്തിക്കുമ്ബോഴും, ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാണ് ലീഗിന്റെ ആവശ്യം.

അഴിമതി ആരോപണത്തെ തുടര്‍ന്ന് സനീഷ് ജോര്‍ജ് രാജി വെച്ചതോടെ തുടങ്ങിയതാണ് തൊടുപുഴ നഗരസഭയിലെ അനിശ്ചിതാവസ്ഥ. ചെയര്‍മാന്‍ സ്ഥാനാര്‍ഥി ആരാവണം എന്നതിനെ ചൊല്ലി അവസാന നിമിഷം വരെ യുഡിഎഫില്‍ അവ്യക്തതയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസും ലീഗും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയായിരുന്നു. ആദ്യ റൗണ്ടില്‍ ലീഗ് സ്ഥാനാര്‍ത്ഥി പുറകോട്ടു പോയതോടെ പരസ്യമായി വെല്ലുവിളിയും ഉന്തും തള്ളുമുണ്ടായി. 12 പ്രതിനിധികള്‍ ഉള്ള യുഡിഎഫില്‍ 6 കോണ്‍ഗ്രസ്, 6 മുസ്ലിം ലീഗ് എന്നായിരുന്നു സീറ്റ് നില. ഇതില്‍ അഞ്ച് ലീഗ് പ്രതിനിധികളും സിപിഎമ്മിന് വോട്ട് ചെയ്തു. ഇതോടെയാണ് ഇടത് സ്ഥാനാര്‍ഥി 14 വോട്ടുകള്‍ക്ക് വിജയിച്ചത്. കോണ്‍ഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നാണ് ലീഗിന്റെ ആരോപണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top