×

” പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം അമ്മയുടേ ഓഫീസിലേക്ക് ‘ കേന്ദ്ര മന്ത്രി സുരേഷ് ഗോപി വരുന്നത് കാണണം ‘ നടന്‍ ബൈജു

കൊച്ചി: സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നത് കാണാനുള്ള ആഗ്രഹം പങ്കുവെച്ച്‌ നടൻ ബൈജു സന്തോഷ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഓഫീസിലേക്ക് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി വരുന്നതാണ് ബൈജു സ്വപ്നം കണുന്നത്.

തനിക്കൊരു ആഗ്രഹമുണ്ടെന്നും കൊടിവെച്ച കാറില്‍ കരിംപൂച്ചകളുടെ അകമ്ബടിയോടെ അമ്മയുടെ ഓഫീസിലേക്ക് സുരേഷ് ഗോപി നടന്ന് കയറുന്നത് കാണണം. അപ്പോള്‍ അവിടുള്ളവന്മാരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ ഒന്ന് കാണണം. കെട്ട കാലത്ത് കൈവിടാതെ ചേർത്ത് പിടിച്ചവരുടെ അഭിമാനവും കാണണം. ബൈജു പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

എനിക്കൊരു ചെറിയ ആഗ്രഹമുണ്ട്. ആ കൊടി വെച്ചകാറില്‍, പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം. അമ്മയുടേ ഓഫീസിലേക്ക് അയാള്‍ നടന്ന് കയറുന്ന നിമിഷം. അവിടുള്ളവൻമാരുടേ മുഖത്ത് വിരിയുന്ന ഭാവം ഒന്ന് കാണണം.

മൂന്നോ നാലോ ഉള്ളൂ എങ്കിലും കെട്ടകാലത്ത് കൈവിടാതേ ചേർത്ത് പിടിച്ചവരുടേ അഭിമാനവും ഒന്നു കാണണം. ജീവിതത്തിലും തിരശ്ശിലയിലും അഭിനയിക്കുന്നവൻമാരുടേ ഇടയിലൂടേ തിരശ്ശീലയില്‍ മാത്രം അഭിനയിക്കാൻ അറിയുന്നൊരാളേ വിശ്വസിക്കുന്ന ദൈവങ്ങള്‍ കൈവിടാതേ കാത്തത് എങ്ങനേയെന്ന് അവരുടേ മുഖത്തൂന്ന് വായിച്ചെടുക്കണം.

പത്ത്മുപ്പത് വർഷമായി സിനിമ മേഖലയില്‍ ആർക്കും ഉപദ്രവം ചെയ്യാതേ പറ്റാവൂന്നവർക്ക് ഒക്കേ സഹായം ചെയ്തൊരുവനേ ആപത്ഘട്ടങ്ങളില്‍ പരസ്യമായി ഒന്ന് പിന്തുണയ്ക്കാതേ, തമ്ബുരാൻമാരേ ഭയന്ന് ജീവിച്ച ഫേക്ക് ഹീറോകളുടേ സഹപ്രവർത്തകനോടുള്ള കരുതല്‍ അഭിനയങ്ങള്‍ സിനിമസ്കോപ്പില്‍ 8k യില്‍ തന്നേ കാണണം.

കേരളത്തിലേ കവല ചട്ടമ്ബി രാഷ്ട്രിയ പിൻബലം കൊണ്ട് ആർത്തട്ടഹസിച്ചവൻമാരേയും, അടിമ കണ്ണുകളേയും വെല്ലുവിളിച്ചിറങ്ങിയ കൂട്ടം തെറ്റിയ കുഞ്ഞാട് ദില്ലിയിലേ ഡോണിൻ്റേ കൈപിടിച്ച്‌ തിരികേ വരുമ്ബോള്‍. ചോദിക്കാനൊരു ചോദ്യമുണ്ട്,അയാളത് ചോദിച്ചില്ലേലും അന്തരീഷത്തില്‍ അത് മുഴങ്ങി കേള്‍ക്കും. ഓർമ്മയുണ്ടോ ഈ മുഖം….??

I am Suresh Gopi..Central Minister Of India..

നീയൊക്കേ സിനിമയിലും തിരക്കഥയിലും അഭിനയിച്ചും കണ്ടും ശീലം മാത്രമുള്ള ഇന്ദ്രപ്രസ്ഥത്തില്‍, നിൻ്റെയൊക്കേ തലവര മാറ്റിയെഴുതാൻ കഴിയുന്നവൻമാരൂടേ ഇടയില്‍, ഇന്നുമുതല്‍ ഞാനാണ് നിൻ്റേയൊക്കേ അഡ്രസ്സ്.

ദാനം വാങ്ങിട്ടതൊന്നുമല്ല,അധ്വാനിച്ച്‌ നേടിയതാണ്…
ഇനി ഇത് എഴുത്തിയവൻ്റെ ജാതകവും കഥയും പിടിച്ചു പോകേണ്ടതില്ല. എഴുതിയ ആള് ഡോണ്‍ ആണ്
ചരിത്രം അറിയുന്നവർക്ക് അറിയാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top